ശ്രീകണ്ഠാപുരം - കൂട്ടുംമുഖം - ചെമ്പേരി റോഡ് ; സജീവ് ജോസഫ് എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി
പയ്യാവൂർ: പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന ശ്രീകണ്ഠാപുരം - കൂട്ടുംമുഖം - ചുണ്ടക്കുന്ന് - ചെമ്പേരി റോഡ് കയറ്റം കുറച്ച് വീതി കൂട്ടി മെക്കാഡം ടാർ ചെയ്ത് നവീകരിക്കണമെന്ന് അഡ്വ സജീവ് ജോസഫ് എം എൽ എ വകുപ്പുമന്ത്രി അഡ്വ മുഹമ്മദ് റിയാസിന് നിവേദനം നൽകി.ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ എം. ഒ ചന്ദ്രശേഖർ സന്നിഹിതനായിരുന്നു.മലബാറിലെ കുടിയേറ്റ ജനതയുടെ എക ആശ്രയമായിരുന്ന റോഡ് ക്രമേണ അവഗണിക്കപ്പെടുകയായിരുന്നു.ഒരു കാലത്ത് ഇരുപതോളം ബസ്സുകൾ സർവ്വീസ് നടത്തിയിരുന്ന പ്രസ്തുത റൂട്ടിൽ ഇന്ന് പേരിന് ഒന്നോ രണ്ടോ ബസ്സ് മാത്രമേ ഉള്ളൂ.ചരിത്ര പ്രസിദ്ധമായ കാവുമ്പായിൽ കൂടി കടന്നുപോകുന്നതിനാൽ റോഡിന്റെ പേരു മാറ്റി കൂട്ടുമുഖം - കാവുംമ്പായി - ചുണ്ടക്കുന്ന് - ചെമ്പേരി എന്നാക്കി ഒരു പൈതൃക റോഡിന്റെ പദവി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നിവേദനം സ്വീകരിച്ച മന്ത്രി അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതായും അഡ്വ സജീവ് ജോസഫ് എം എൽ എ അറിയിച്ചു.
No comments