ആത്മസമർപ്പണത്തിന്റെ അനശ്വര മാതൃകയുടെ സ്മരണകളുണർത്തി ഒരു ബലിപെരുന്നാൾ കൂടി
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് പെരുന്നാൾ ദിനം കടന്നുപോകുന്നത്._
സൗദി അറേബ്യയിലും മറ്റ് അറബ് രാഷ്ട്രങ്ങളിലും ചൊവ്വാഴ്ചയായിരുന്നു പെരുന്നാൾ. ഹജ്ജിനും ഇത്തവണ പരിമിതമായ തോതിൽ മാത്രമേ വിശ്വാസികളെ അനുവദിച്ചിരുന്നുള്ളു._
_സാധാരണ നിലയിൽ 30 ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ഹജില്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ 60,000 പേര്‍ മാത്രമാണ് പങ്കെടുത്തത്. സൗദി പൗരന്‍മാരില്‍ നിന്നും സൗദിയില്‍ തന്നെയുള്ള വിദേശികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ ഹാജിമാര്‍. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വര്‍ഷവും ഹജ് വളരെ പരിമിതമായ നിലയിലാണ് നടത്തിയിരുന്നത്._
_കോവിഡ് പ്രോട്ടക്കോൾ പാലിച്ചുകൊണ്ടാണ് പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഇത്തവണയും. കോവിഡ് സാഹചര്യത്തിൽ വിശ്വാസികൾ പൊതുവിൽ വീടുകളിൽ തന്നെ പ്രാർത്ഥനകളിൽ മുഴുകിയാണ് ഇത്തവണത്തെ ബലിപ്പെരുനാൾ ദിനം ആഘോഷിക്കുന്നത്._
_പൊതു ഈദ് ഗാഗുകൾ ഉണ്ടാകില്ല. പള്ളികളിലും കോവിഡ് പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷവും ഈ വർഷവും പെരുനാളുകൾ (ചെറിയ പെരുന്നാളും,ബക്രീദും) വലിയ ആഘോഷങ്ങളോ കൂടിച്ചേരലുകളോ ഇല്ലാതെയായിരുന്നു._
മൂന്ന് സെമിറ്റിക് മതങ്ങളും ആദരവോടെ കാണുന്ന അബ്രഹാം പ്രവാചകന്റെയും (ഇബ്രാഹിം നബി) മകൻ ഇസ്മായിലിന്റെയും ത്യാഗോജ്വല ജീവിതത്തിന്റെ ഓർമപുതുക്കിയാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ദൈവപ്രീതിക്കായി സ്വന്തം മകനെ പോലും ബലിനൽകാൻ തയാറായ ഇബ്രാഹിമും പിതാവിന്റെയും ദൈവത്തിന്റെയും ഇച്ഛയ്ക്ക് സർവാത്മനാ വഴങ്ങിയ ഇസ്മായിലും പ്രവാചകന്മാരുടെ ചരിത്രത്തിലെ പ്രോജ്വലമായ അധ്യായമാണ് രചിച്ചത്._
വിധി നിർണായക നിമിഷത്തിൽ അല്ലാഹുവിന്റെ ഇടപെടലുണ്ടായി. ആകാശത്ത് നിന്ന് മാലാഖ ബലിയറുക്കേണ്ട ആടുമായി പ്രത്യക്ഷപ്പെട്ടു. ആ ആടിനെ ബലിയറുത്ത് ഇബ്രാഹിം അള്ളാഹു വിനു മുന്നിൽ തന്റെ വിശ്വാസം പ്രഖ്യാപിച്ചു. ഈ വിശ്വാസ പ്രഖ്യാപനത്തിന്റെ ആവർത്തനമാണ് ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് ഈ ദിനം...
എല്ലാവർക്കും ശ്രീകണ്ഠപുരം വിഷൻ ചാനലിന്റെ ബലി പെരുന്നാൾ ആശംസകൾ
No comments