കേളകം: ചീങ്കണ്ണിപ്പുഴ വിനോദസഞ്ചാരികളുടെ സഞ്ചാരപാതയാക്കാനുള്ള വനംവകുപ്പിന്റെ നീക്കം അനുവദിക്കില്ലെന്ന് പുഴയോര ജനസംരക്ഷണ സമിതി.
കേളകം: ചീങ്കണ്ണിപ്പുഴ വിനോദസഞ്ചാരികളുടെ സഞ്ചാരപാതയാക്കാനുള്ള വനംവകുപ്പിന്റെ നീക്കം അനുവദിക്കില്ലെന്ന് പുഴയോര ജനസംരക്ഷണ സമിതി. കേളകം പഞ്ചായത്തിലെ നൂറുകണക്കിന് ആളുകളുടെ പ്രാധാന കുടിവെള്ള സ്രോതസാണ് ചീങ്കണ്ണിപ്പുഴ. അതോടൊപ്പം ആദിവാസി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കുളിക്കാൻ ആശ്രയിക്കുന്നതും പുഴയെയാണ്. ഇവരുടെ സ്വകാര്യത തകർക്കുന്ന തരത്തിൽ ടൂറിസ്റ്റുകളെ പുഴയിലൂടെ നടത്താമെന്ന വനംവകുപ്പിന്റെ പാക്കേജ് ഒരു തരത്തിലും അംഗീകരിക്കില്ല. പവനംവകുപ്പിന്റെതാണ് ുഴ എന്ന തരത്തിൽ അധികാരം സ്ഥാപിക്കുന്നതിനായാണ് ഇത്തരത്തിൽ പദ്ധതി നടപ്പാക്കുന്നത്. പുഴ പഞ്ചായത്തിന്റെ അധീനതയിലാണെന്നിരിക്കെ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പുതിയ ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്നും സമിതി ആരോപിച്ചു.
No comments