Header Ads

ad728
  • Breaking News

    പ്രതിസന്ധികളിൽ തളരാത്ത ജീവിതം ; പയ്യാവൂർ കുന്നത്തൂർ സ്വദേശിനി ഹരിത ഇനി അധ്യാപിക

    പയ്യാവൂർ: അന്ധതയെ കവിതാരചനയിലൂടെ കീഴടക്കിയ പയ്യാവൂർ കുന്നത്തൂർ സ്വദേശിനി  ഹരിതമോൾ ഇനി വിദ്യാർഥികളുടെ പ്രിയ ഗുരുനാഥ. പൂർണമായും കാഴ്ചശക്തിയില്ലാത്ത അവസ്ഥയിൽ ജീവിത പ്രതിസന്ധികളെ ദൃഢനിശ്ചയത്തോടെയും ഇച്ഛാശക്തിയോടെയും നേരിട്ട ജീവിതമാണ് പയ്യാവൂർ കുന്നത്തൂർ സ്വദേശിനി ഹരിതയുടേത്. വിദ്യാർഥിയായിരിക്കെ ബ്രയിലി ലിപിയിൽ കവിതകൾ രചിച്ച് ശ്രദ്ധേയയായ ഹരിത സ്വന്തം കവിതാസമാഹാരത്തിലൂടെ ലഭിച്ച വരുമാനത്തിലൂടെ ഉപരിപഠനം നടത്തിയും മാധ്യമം ശ്രദ്ധ നേടിയിരുന്നു. പൈസക്കരി ദേവമാത സ്കൂളിൽ നിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി കോഴിക്കോട് സ്പെഷ്യൽ സ്കൂളിൽനിന്നു പ്ലസ്ടുവും കോഴിക്കോട് ഫറൂഖ് കോളജിൽനിന്ന് മലയാളത്തിൽ ബിരുദവും മടമ്പം പികെഎം കോളജിൽനിന്ന് ബിഎഡും നേടിയ ഹരിത നിലവിൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. ഇതിനിടയിലാണ് അധ്യാപികയായി നിയമനം ലഭിക്കുന്നത്.നല്ലൊരു ഗായിക കൂടിയായ ഹരിത കഴിഞ്ഞദിവസം പയ്യന്നൂർ സെന്റ് മേരീസ് സ്കൂളിലാണ് മലയാളം അധ്യാപികയായി ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ ഹരിതയുടെ കഴിവ് തിരിച്ചറിഞ്ഞത് മലയാളം അധ്യാപികയായിരുന്ന ബീന അഗസ്റ്റിൻ 2011ൽ ഹരിത ദേവമാതാ ഹൈസ്കൂളിൽ വിദ്യാർഥിയായിരിക്കെ അന്ന് സ്കൂളിലെ മലയാളം അധ്യാപികയായിരുന്ന ബീന അഗസ്റ്റിൻ പ്രധാനാധ്യാപകൻ ജോണി തോമസിന്റെ പ്രോത്സാഹനത്തോടെ സ്കൂളിലെ നാനൂറോളം കുട്ടികൾക്ക് ക്ലാസിലിരുന്നുതന്നെ ഇഷ്ടമുള്ള വിഷയത്തെപ്പറ്റി കവിതയെഴുതാൻ അവസരം നൽകി.ഇതിൽ നാല്പതോളം കവിതകൾ തിരഞ്ഞെടുത്ത് "ഉറവകൾ പറയുന്നത്" എന്ന പേരിൽ കവിതാസമാഹാരം പുറത്തിറക്കി . ഈ സമാഹാരത്തിലെ ആദ്യകവിത ഹരിതയുടെ അത്ഭുത വിദ്യ എന്ന കവിതയായിരുന്നു . അടുത്ത വർഷം എസ്എസ്എൽസി പരീക്ഷയുടെ തലേദിവസം ഹരിതയുടെ കവിതാ സമാഹാരമായ നിഴൽച്ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിന്റെ 2000 കോപ്പി വിറ്റുകിട്ടിയ 30000 രൂപ ഹരിതയ്ക്ക് നൽകുകയും തുടർപഠനത്തിന് ഇത് ഏറെ സഹായകമാകുകയും ചെയ്തു . കുന്നത്തൂരിലെ പ്ലാക്കൽ പ്രഭാകരൻ രാജമ്മ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയ മകളാണ് ഹരിത.ജനിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ രോഗിയാകുകയും കാഴ്ചശക്തി എന്നന്നേക്കുമായി നഷ്ടപ്പെടുകയുമായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കൾ ലഭ്യമായ ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ധർമശാലയിലെ മോഡൽ സ്കൂൾ ഫോർ ദ ബ്ലൈൻഡിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷമാണ് ഹൈസ്കൂൾ പഠനത്തിനായി പൈസക്കരി ദേവമാതാ ഹൈസ്കൂളിൽ ചേരുന്നത് . കുട്ടിക്കാലത്ത് ചേച്ചി ഹർഷ വായിച്ചു കൊടുത്ത കവിതകളാണ് ഹരിതയിലെ കവയിത്രി വളർത്തിയതത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728