മദ്യനയം എന്തെന്ന് സർക്കാർ വ്യക്തമാക്കണം: ഫാ ചാക്കോ കുടിപ്പറമ്പിൽ
പയ്യാവൂർ :സർക്കാർ നയമായി ജനങ്ങളോട് പറഞ്ഞിരിക്കുന്നത് പൂർണ്ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കും എന്നതാണെങ്കിലും ഫലത്തിൽ മദ്യ പ്രളയം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നതിനാൽ ഈ സർക്കാരിന്റെ പ്രഖ്യാപിത മദ്യനയം എന്താണെന്നറിയുവാൻ ജനത്തിന് അവകാശമുണ്ട് എന്നും,മനുഷ്യജീവനെടുത്തുള്ള വികസനവഴി തെരഞ്ഞെടുക്കുന്ന സർക്കാർ അപരിഷ്കൃത ഭരണനയമാണ് മദ്യത്തിന്റെ കാര്യത്തിൽ പിന്തുടരുന്നതെന്നും കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ.
175 മദ്യക്കടകൾക്കൂടി ഈ കൊച്ചു കേരളത്തിൽ തുറന്നുവെക്കുന്നത് ആരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഫാ.ചാക്കോ കുടിപ്പറമ്പിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ,മുക്തിശ്രീ കേന്ദ്രക്കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനം ഉണരണം ലഹരിമുക്ത കേരളത്തിനായ് എന്ന ജനകീയസമരപരിപാടി വള്ളിത്തോട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോൺ.തോമസ് തൈത്തോട്ടം അദ്ധ്യക്ഷത വഹിച്ചു.കുന്നോത്ത് ഫൊറോന വികാരി ഫാ.അഗസ്റ്റിൻ പാണ്ട്യാംമാക്കൽ ,ഫാ.ഗിഫ്റ്റിൻ മണ്ണൂർ,ആൻറണി മേൽവെട്ടം,ഷിനോ പാറയ്ക്കൽ,സാബു ചിറ്റേത്ത്,ജിൻസി കുഴിമുള്ളിൽ,മാത്യു പുഴക്കര,വിൻസെൻറ് മുണ്ടാട്ടുചുണ്ടയിൽ,മേരി ആലക്കാമറ്റം എന്നിവർ പ്രസംഗിച്ചു.രാവിലെ 10.30മുതൽ വൈകു:4.30 വരെ സെമിനാറും ഉണ്ടായിരുന്നു.
No comments