വൈകിട്ട് ആറരക്ക് ശേഷം വിദ്യാർഥിനികൾ പുറത്തിറങ്ങരുതെന്ന് മൈസൂരു സർവകലാശാല
മൈസൂരു കൂട്ടബലാത്സംഗത്തിന് പിന്നാലെ വൈകിട്ട് ആറരക്ക് ശേഷം പെൺകുട്ടികൾ കാമ്പസിന് പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കി മൈസൂരു സർവകലാശാല. വൈകിട്ട് ആറരക്ക് ശേഷം മാനസഗംഗോത്രിയ കാമ്പസിലേക്ക് പോകരുതെന്നാണ് നിർദേശം. കൂടാതെ കുക്കരഹള്ളി തടാകത്തിന് സമീപം വൈകിട്ട് ആറരക്ക് ശേഷം പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി._
_പെൺകുട്ടികൾക്ക് മാത്രമാണ് ഉത്തരവ് ബാധകം. എന്നാൽ ആൺകുട്ടികൾക്കായി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. വിദ്യാർഥിനികൾക്ക് മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്._
_പൊലീസ് വകുപ്പിന്‍റെ വാക്കാലുള്ള നിർദേശം ലഭിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് സർവകലാശാലയുടെ വാദം. വൈകിട്ട് ആറുമുതൽ ഒമ്പതുവരെ എല്ലാ ദിവസവും കാമ്പസിൽ അധിക സുരക്ഷ ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുമെന്നും സർവകലാശാല പറഞ്ഞു._
_കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് വിദ്യാർഥിയും സുഹൃത്തും പോകരുതായിരുന്നുവെന്നും അവിടം വിജനമായ പ്രദദേശമാണെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജനേന്ദ്ര പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് സർവകലാശാലയുടെ 'കരുതൽ' ഉത്തരവുകൾ. വിജനമായ സ്ഥലത്തേക്ക് പെൺകുട്ടികൾ ഒറ്റക്ക് സഞ്ചരിക്കരുതെന്നാണ് സർക്കുലർ ഉദ്ദേശിക്കുന്നതെന്നും വൈസ് ചാൻസലർ കൂട്ടിച്ചേർത്തു._
No comments