രാജ്യം വിടണം, കാബൂൾ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തി ജനങ്ങൾ
കാബൂൾ:
രാജ്യതലസ്ഥാനമായ കാബൂൾ താലിബാൻ കീഴടക്കിയതോടെ രക്ഷപെടാനുള്ള വഴിനോക്കി പരക്കംപായുകയാണ് ജനങ്ങൾ. കാബൂളിലെ വിമാനത്താവളത്തിലേക്ക് ആയിരങ്ങളാണ് ഇരച്ചെത്തുന്നത്. വിമാനത്തിൽ കയറി എത്രയും വേഗം അഫ്ഗാൻ വിടാനുള്ള ശ്രമമാണ് ജനങ്ങൾ നടത്തുന്നത്. എന്നാല്‍ നിലവില്‍ വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്_.
_വിമാനത്താവളത്തിലേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങിയതോടെ ജനങ്ങളെ പിരിച്ചുവിടാൻ സൈന്യം ശ്രമിക്കുകയാണ്. യുഎസ് സൈന്യം ആകാശത്തിലേക്ക് വെടിയുതിർത്തു. ജനങ്ങൾക്ക് നേരെയും വെടിവയ്പുണ്ടായതായാണ് റിപ്പോർട്ട്. ജനങ്ങൾ വെടിയേറ്റ് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്_.
_കാബൂള്‍ വിമാനത്താവളത്തിൽ ഇതുവരെ താലിബാന് പ്രവേശിച്ചിട്ടില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഇവിടുത്തേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും താലിബാന് അടച്ചിരിക്കുകയാണ്. അതേസമയം കാബൂള്‍-ഡൽഹി വിമാനങ്ങള്‍ കാബൂള്‍ വിമാനതാവളത്തിലെ സ്ഥിതിഗതികളെ തുടര്‍ന്ന് എയര്‍ ഇന്ത്യ സമയമാറ്റം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു_.
_ഡൽഹിയിൽ നിന്ന് രാത്രി 8.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടുമെന്നായിരുന്നു തീരുമാനം. രണ്ട് വിമാനങ്ങള്‍ കൂടി തയാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തര യാത്രയ്ക്ക് തയാറെടുത്തിരിക്കാൻ ജീവനക്കാർക്കും നിർദേശം നല്‍കിയിട്ടുണ്ട്_.
_അഫ്ഗാനില്‍ സൈന്യവും താലിബാനും പോരാട്ടം മുറുകിയതോടെ പൗരന്മാരോട് സുരക്ഷിതമായി ഇന്ത്യയിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഏകദേശം ആയിരത്തോളം ഇന്ത്യക്കാര്‍ അഫ്ഗാനിലുണ്ടെന്നാണ് കണക്ക്. താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറും എന്ന സാഹചര്യമുണ്ടായതോടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും രാജ്യങ്ങള്‍ തിരിച്ചുവിളിച്ച് തുടങ്ങിയിരുന്നു_.
_അതേസമയം, താലിബാന് നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്ഥാന്റെ പുതിയ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാൻ പതാക ഉയർത്തിയിരുന്നു_.
No comments