നാലര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ദിവസം 67കാരൻ മരിച്ചു
45 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ദിവസം തന്നെ 67കാരൻ മരിച്ചു. തിരുവല്ല കാവുങ്കല്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് മത്തായി (കൊച്ചുകുഞ്ഞ്- 67) പ്രവാസം ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ ദിവസം തന്നെ മരിച്ചത്. നാട്ടിലെത്തിയെങ്കിലും വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുന്‍പേയാണ് ഗീവർഗീസ് മത്തായിയുടെ മരണം.
ഹൃദ്രോഗബാധിതനായിരുന്ന ഗീവർഗീസ് മത്തായി ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ഇരിക്കവെയാണ് അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷം വീട്ടിലേക്ക് വരുന്നതിനിടെ എടത്വയിലെ ബന്ധുവീട്ടില്‍ എത്തിയിരുന്നു. അവിടെ വെച്ചാണ് ഗീവർഗീസ് മത്തായിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതും മരണം സംഭവിച്ചത്.
ആരോഗ്യമേഖലയിലെ ജീവനക്കരുടെ ഗതാഗതവുമായി ബന്ധപ്പെട്ട മേഖലയിലാണ് ഗീവർഗീസ് മത്തായി ദുബായില്‍ ജോലി ചെയ്തിരുന്നത്. സംസ്കാരം ഇന്ന് മൂന്നിന് വള്ളംകുളം ഐപിസി ഹെബ്രോന്‍ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
No comments