കടകളിൽ വരുന്നവർക്ക് വിവാഹക്ഷണക്കത്ത് വേണമെന്ന നിബന്ധന ഒഴിവാക്കുക:-കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി
കടകളിൽ സാധനം വാങ്ങാൻ എത്തുന്നവരേ വിവാഹക്ഷണക്കത്ത് ആവശ്യപ്പെടുകയും അതില്ലാത്തവരേ പിഴ ഈടാകുകയും ചെയ്യുന്ന അധികാരികളുടെ നടപടി ഒഴിവാക്കണമെന്ന് യൂത്ത് വിംഗ് സംസ്ഥാന സിക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.വൻകിടക്കാരേ സഹായിക്കാൻ മാത്രമേ ഈ നടപടി സഹായിക്കൂ.ചെറുകിട വ്യാപാരികളേ മൊത്തം ഇല്ലാതാക്കി വൻകിടക്കാർക്ക് മാത്രം കച്ചവടം ചെയ്യാൻ ചില സംഘടനയുടെ നേതാക്കളുടെ കുബുദ്ധിയാണ് ഇതിന് പിന്നിൽ.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം തുണി.ചെരുപ്പ്.ഫാൻസി .ചെറുകിട ജ്വല്ലറി കച്ചവടക്കാർക്ക് വ്യാപാരചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്ന്നും എല്ലാ വ്യാപാരികൾക്കും ആഴ്ചയിൽ 3 ദിവസം കടകൾ തുറക്കാനുള്ള അവസരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ജോജിൻ T ജോയ് അദ്ധ്യക്ഷത വഹിച്ചു.ജന.സിക്രട്ടറി മനാഫ് കാപ്പാട് സ്വാഗതം പറഞ്ഞു ട്രഷറർ മണികണ്ഡൻ നന്ദി പറഞ്ഞു.സംസ്ഥാന ഭാരവാഹികളായ എ.ജെ റിയാസ്എറണാകുളം,അക്രം ചുണ്ടയിൽ മലപ്പുറം, കെ.എസ് .റിയാസ്, കണ്ണൂർ,സുധീർ കൊല്ലം,സജീർ പത്തനംതിട്ട, ജിൻറു കുര്യൻ, അനൂപ് കോട്ടയം,സലീം രാമാനാട്ട്കര,തങ്കം രാജൻ തിരുവനന്തപുരം,സിജോ ഇടുക്കി,അബി തൃശൂർ,നൗഷാദ് കാക്കവയൽ വയനാട്,അസ്‌ലം കൊപ്പം, നിഷാദ് എറണാംകുളം,കുഞ്ഞുമോൻ മീനങ്ങാടി, സുനീർ ആലപ്പുഴ ,ജോസ് കൂമ്പയിൽ,ഫൈസൽ മഞ്ചേരി,ഷൗക്കത്ത് മണ്ണാർക്കാട്, ടോജി എറണാംകുളം,ലത്തീഫ് ഒറ്റപ്പാലം പ്രസംഗിച്ചു,
No comments