ഇരിട്ടി കൂളിച്ചെമ്പ്രയിൽ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികൾ
*കണ്ണൂർ* കുളിച്ചെമ്പ്രയിൽ പുലിയെ കണ്ടതായി ടാപ്പിങ് തൊഴി ലാളികൾ. കൂളിച്ചെമ്പ്ര- വി കാസ് നഗർ റോഡരികിലെ റബർ തോട്ടത്തിലാണ് ടാപ്പിങ് തൊഴിലാളികളായ ചാവശേരിയിലെ പ്രജീഷ്, പെരിങ്കരിയിലെ ജയിംസ്, തങ്കച്ചൻ എന്നിവരാണ് പുലിയെ കണ്ടതായി പറഞ്ഞത്.
ടാപ്പിങ്ങിനിടയിൽ പുലർച്ചെ നാലോടെ റബർ തോട്ടത്തിലാണ് പുലിയെ കണ്ടതെന്നും തങ്ങൾ ഓടി രക്ഷപ്പെട്ടുവെന്നും തൊഴിലാളികൾ പറഞ്ഞു. പ്രദേശത്തുനിന്ന് ആടിനെ കാണാതായിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു. വനം വകുപ്പ് സംഘം പരിശോധന നടത്തി. നഗരസഭാ ചെയർമാൻ കെ ശ്രീലത, കൗൺസിലർ പി രഘു എന്നിവരും സ്ഥലം സന്ദർശിച്ചു.
No comments