കോവിഡ് പ്രതിരോധശേഷി: സംസ്ഥാനം സിറോ പ്രിവലന്‍സ് പഠനത്തിന്
▪️തിരുവനന്തപുരം: രോഗബാധയിലൂടെയും പ്രതിരോധ കുത്തി വെപ്പിലൂടെയും എത്രപേർക്ക് കോവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിെഞ്ഞന്ന് കെണ്ടത്താൻ സംസ്ഥാനം സിറോ പ്രിവലൻസ് പഠനം നടത്തുന്നു. ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കലും പഠനത്തിെൻറ ലക്ഷ്യമാണ്. കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആരോഗ്യ വകുപ്പ് സിറോ പ്രിവലന്‍സ് പഠനം നടത്തുന്നത്. പഠനത്തിനായി ആൻറിബോഡി പരിശോധനയാണ് നടത്തുക. തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിന്‍ ജി ( ഐ.ജി-ജി ) ആൻറിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സര്‍വേയിലൂടെ ചെയ്യുന്നത്. കോവിഡ് വന്നുപോയവരില്‍ ഐ.ജി-ജി പോസിറ്റിവായിരിക്കും. ഇവരെ സിറോ പോസിറ്റിവ് എന്നാണ് പറയുക. 18ന് മുകളില്‍ പ്രായമുള്ളവർ, ഗര്‍ഭിണികള്‍, അഞ്ചിനും 17നും ഇടക്കുള്ള കുട്ടികൾ, 18ന് മുകളിലുള്ള ആദിവാസികൾ, തീരദേശത്തുള്ളവര്‍, നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരിലാണ് പരിശോധന നടത്തുക. ഈ പഠനത്തിലൂടെ വിവിധ ജനവിഭാഗങ്ങളുടെയും വാക്സിനെടുത്തവരുടെയും സിറോ പോസിറ്റിവിറ്റി കണക്കാക്കാന്‍ സാധിക്കും. കൂടാതെ, രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും കണക്കാക്കാനാകും.
ദേശീയതലത്തില്‍ ഐ.സി.എം.ആറിൻ്റെ നേതൃത്വത്തിൽ നാലുതവണ സിറോ സര്‍വലയന്‍സ് പഠനം നടത്തിയിരുന്നു. സംസ്ഥാനത്തെ മൂന്നു ജില്ലകളിലെ ചുരുക്കം സാമ്പിളാണ് ഇതിന് ശേഖരിച്ചിരുന്നത്. ഐ.സി.എം.ആര് അവസാനമായി നടത്തിയ പഠനത്തില്‍ കേരളത്തില്‍ 42.07 ശതമാനം പേർ ആര്‍ജിത പ്രതിരോധശേഷി കൈവരിച്ചെന്നാണ് കണ്ടെത്തൽ. അതിനുശേഷം കൂടുതൽ പേർക്ക് വാക്സിൻ നൽകാനും കേരളത്തിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനം നടത്തുന്ന സിറോ പ്രിവിലന്‍സ് പഠനത്തിന് ഏറെ പ്രാധാന്യമുണ്ട്.
=============================
No comments